മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മലയാള സിനിമയിലെ ജനപ്രിയ നായകനാണ് അദ്ദേഹം. മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് ദിലീപ്.
അരം + അരം = കിന്നരം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപ് പാവങ്ങൾക്ക് സഹായമേകുന്ന വിവരം പുറത്തറിഞ്ഞത്. ഇന്ദിര എന്ന അമ്മയാണ് തന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞത്. തൻ്റെ ഒരു ജ്യേഷ്ഠത്തിയുടെ മകളെ പ്രസവത്തിന് കൊണ്ടുവന്നപ്പോൾ കുഞ്ഞിനെ കാണാമെന്ന് കരുതി പോയപ്പോൾ നടന്ന സംഭവത്തെ പറ്റിയാണ് ഇന്ദിര പറഞ്ഞു തുടങ്ങിയത്.
ചെന്നപ്പോൾ എല്ലാവരും ശവക്കോട്ടയിലേക്ക് ഓടുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് ഒരു കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ടുപോയതായി പറഞ്ഞത്. താൻ ഓടി അവിടെ ചെന്നപ്പോൾ കുഴിയെടുത്ത് ആ കുഞ്ഞിനെ അതിലിട്ട് മൂടാനുള്ള ഒരുക്കത്തിലായിരുന്നു. ആ കുഞ്ഞിനെ ഞാൻ ചോദിച്ച് വാങ്ങി, ആദ്യമവർ വിസമ്മതിച്ചെങ്കിലും കൈയ്യിലുണ്ടായിരുന്ന ഇരുന്നൂറ് രൂപ കൊടുത്തപ്പോൾ കുഞ്ഞിനെ അവർ തനിക്ക് തന്നു.
അന്നവിടെ ഓടിനടന്ന് അഞ്ചാറ് ഓട്ടോക്കാരോട് ആശുപത്രിയിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചെങ്കിലും അവരാരും അതിന് മുതിർന്നില്ല.ഒരു ആശുപത്രിയിൽ ചെന്നപ്പോൾ തനിക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞാണെന്നൊക്കെ പറഞ്ഞ് പോലീസിനെ വിളിക്കുമെന്നും കേസെടുക്കുമെന്നുമൊക്കെ പറഞ്ഞു. ഇവിടെ നോക്കാൻ പറ്റില്ല, പെട്ടെന്ന് കൊണ്ടുപോയ്ക്കോളാനാണ് പറഞ്ഞത്.
അവിടുന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്കോടി അവർ നോക്കിയിട്ടു പറഞ്ഞു കുഞ്ഞ് ആകെ ഒരു കിലോയേ ഉള്ളു.കുഞ്ഞിനെ സംരക്ഷിച്ചെടുക്കാനാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്താണ് ചെയ്യേണ്ടത്, ഇൻക്യുബേറ്ററിൽ വെക്കാം കുറിച്ച് തരട്ടേയെന്ന് ചോദിച്ചപ്പോൾ എനിക്ക് മാർഗ്ഗമില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഒരു തുണിയ്ക്ക് കുറിച്ച് തരാം ആ തുണി വാങ്ങി അതിൽ പൊതിഞ്ഞ് വെയ്ക്കാൻ പറഞ്ഞത്.
ഒരു മീറ്ററിന് തൊള്ളായിരം രൂപ വിലവരുന്ന പാനലിൻ്റെ തുണിയ്ക്കാണ് അദ്ദേഹം കുറിച്ച് തന്നത്. അത് വാങ്ങി കുഞ്ഞിനെ അതി പൊതിഞ്ഞ് പത്ത് ദിവസം ആശുപത്രിയിൽ കിടന്നു. ദിലീപേട്ടനാണ് എനിക്ക് വീടുവെച്ച് തന്നതെന്ന് ഇന്ദിര കരഞ്ഞ് പറഞ്ഞു. പത്രത്തിൽ വന്ന വാർത്തയാണ് വീടുപണിയിലേക്കെത്തിച്ചതെന്ന് ദീലീപും പറയുന്നു. വർഷങ്ങൾക്ക് മുൻപ് ഇന്ദിരച്ചേച്ചി ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടു വരിക, ഒരു ജീവിതം മുഴുവൻ ആ കുഞ്ഞിനൊപ്പം കഴിയുക, ആ സമയത്ത് ഷീറ്റ് വെച്ച് മറച്ച പോലുള്ള ഒരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
അതിനോട് ചേർന്നൊരു കടയുമുണ്ടായിരുന്നു. അതൊക്കെ വായിച്ചറിഞ്ഞപ്പോൾ അത് ശരിയാണോ എന്നൊക്കെ അറിയാനായി ആളെ വിടുകയായിരുന്നു.തുടർന്നാണ് ഞാൻ വിളിച്ചത്. രണ്ട് മൂന്ന് സെൻ്റ് സ്ഥലമുണ്ടായിരുന്നു. വീട് പണിതു കൊടുത്തുവെന്ന് ദിലീപ് പറഞ്ഞു.