ന്യൂയോർക്ക്: അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു. രാജിക്കത്ത് തുൾസി ഗബാർഡ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അർബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് തുൾസി വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന് അപൂർവമായ ബോൺ കാൻസർ ആണെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഔദ്യോഗിക ചുമതല ഒഴിയുന്നുവെന്നുമാണ് തുൾസി ഗബാർഡ് അറിയിച്ചിരിക്കുന്നത്.
ട്രംപ് അർപ്പിച്ച വിശ്വാസത്തിനും കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനെ നയിക്കാനുള്ള അവസരത്തിനുംനന്ദി അറിയിച്ചു കൊണ്ടാണ് എക്സ് പോസ്റ്റിൽ തുൾസ് ഗബാർഡ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിൽ തുടർന്ന് കൊണ്ട് ഭർത്താവിനോട് ഒറ്റയ്ക്ക് രോഗത്തോട് പോരാടാൻ ആവശ്യപ്പെടാൻ തൻ്റെ മനസാക്ഷി അനുവദിക്കില്ലെന്നും തുൾസി എക്സിൽ കുറിച്ചിട്ടുണ്ട്. തുൾസി ഗബാർഡിൻ്റെ രാജിയ്ക്ക് പിന്നാലെ ആരോൺ ലൂക്കാസിനെ ഇടക്കാല നാഷണൽ ഇൻ്റലിജൻസ് ഡയറക്റായി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണൽ ഇന്റലിജൻസിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസ് ആക്ടിംഗ് ഡയറക്ടറാകുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ആദ്യ ടേമിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനും വിശകലന വിദഗ്ദ്ധനുമാണ് ലൂക്കാസ്. തുൾസി ഗബാർഡിൻ്റെ സേവനങ്ങൾക്ക് സമൂഹമാധ്യമത്തിലൂടെ ട്രംപ് നന്ദി അറിയിച്ചു. മികച്ച സേവനത്തിന് ശേഷം തുൾസി ഗബാർഡ് പടിയിറങ്ങുകയാണ്. അവരുടെ ഭർത്താവിന് അർബുദം സ്ഥരീകരിച്ചു. ഭർത്താവ് കഠിനമായ പോരാട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരിക്കാൻ തുൾസി ആഗ്രഹിക്കുന്നുവെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.










Manna Matrimony.Com
Thalikettu.Com






