കോട്ടയം: കഴിഞ്ഞ ദിവസം വൈകിട്ട് അതിരമ്പുഴയിലെ വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡ്രൈവിംങ് സ്കൂൾ ഉടമയെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡ്രൈവിംങ് സ്കൂൾ ഉടമയെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയപ്പോഴാണ് ഡ്രൈവിംങ് സ്കൂൾ ഉടമ വെല്ലുവിളിയുമായി രംഗത്തിറങ്ങിയത്. എന്നെ പിടിക്കാൻ ധൈര്യമുള്ള ഒരുത്തനും കോട്ടയം ജില്ലയിലില്ല. അന്തസായി പറയുകയാണ്. നിങ്ങൾക്ക് റെസ്പക്ട് തന്നിട്ടാണ് എന്നെ പിടിച്ചത്. ഞാൻ പത്തിരുപതു വർഷം യൂണിഫോം ഇട്ട് നടന്നതാണ്. ഇതൊന്നും ശരിയല്ല…
കഴിഞ്ഞ ദിവസം വൈകിട്ട് അതിരമ്പുഴയിലെ വാഹന പരിശോധനയ്ക്കിടെയായിരുന്നു രംഗം. ഡ്രൈവിങ് സ്കൂൾ ഉടമയും സുഹൃത്തും സ്കൂട്ടറിൽ വരികയായിയരുന്നു. ഈ സമയം ഇവരുടെ വാഹനത്തെ മറികടന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വാഹനം എത്തി. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന ആൾ പോകുന്നത് കണ്ടതോടെ വാഹനം നിർത്താൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ അടുത്തേയ്ക്കു വിളിച്ചു. ഇതോടെയാണ് താൻ ഡ്രൈവിംങ് സ്കൂൾ ഉടമയാണെന്നും തന്നെ ആരും ഇതുവരെ തടഞ്ഞിട്ടില്ലെന്നും അടക്കമുള്ള ഭീഷണിയുമായി ഇദ്ദേഹം രംഗത്ത് എത്തിയത്.
എന്നാൽ, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴ ഈടാക്കിയ ശേഷമാണ് ഇദ്ദേഹത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിട്ടയച്ചത്. വാഹനം ഓവർടേക് ചെയ്താണ് തന്നെ പിടിച്ചതെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ വാദം. ഇത്തരത്തിൽ തന്നെ തടഞ്ഞു നിർത്തിയത് നിയമപരമല്ലെന്നും താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഡ്രൈവിങ് സ്കൂൾ ഉടമ പറയുന്നു.