കോട്ടയം: ഒരു ഹോട്ട്സ്പോട് ഭീതിയുടെ നിഴലിൽ നിന്ന് മുക്തമായി പിച്ച വെച്ച് വരുന്ന വിജയപുരം പഞ്ചായത്ത്. കൊശമറ്റം കോളനിക്കു സമീപത്തെ ചുമട്ടു തൊഴിലാളിയുടെയും, മറ്റുള്ളവരുടെയും സാമ്പിൾ ഫലം നെഗറ്റിവ് ആയപ്പോൾ ഒന്ന് നെടുവീർപ്പിട്ടു പഴയ രീതിയിലേക്ക് തിരിച്ചു വന്ന പ്രദേശം.
എന്നാൽ വിജയപുരം പഞ്ചായത്തിൽ പെട്ട വിദേശത്തു നിന്നും വന്ന മാങ്ങാനം സ്വദേശിനിയായ 83 കാരിക്ക് ഇന്ന് കോവിഡ് സ്ഥിതീകരിച്ചപ്പോൾ മാങ്ങാനത്തെ ഒട്ടു മിക്ക വ്യക്തികളും ചോദിച്ച ഒരു ചോദ്യമുണ്ട് !! അത് ഇങ്ങനെയാണ്?
മാങ്ങാനം വീണ്ടും ഹോട്ട്സ്പോട്ട് ആകുമോ ? ഈ ചോദ്യം ഉയർത്തിയ നിരവധി മാങ്ങാനം നിവാസികളെ ഇന്ന് കാണുവാൻ കഴിഞ്ഞു. ഒരു ഹോട്ട്സ്പോട്ടിൽ നിന്നും മുക്തി നേടിയ മാങ്ങാനം കാർക്ക് ഇനിയൊരു ഹോട്ട്സ്പോട് എന്ന കാര്യം ചിന്തിക്കാനേ കഴിയില്ല എന്നത് തന്നെയാണ് വാസ്തവം.
എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് മാങ്ങാനം പ്രദേശം ഇനിയുമൊരു ഹോട്ട്സ്പോട് ആകുവാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്. മെയ് 11 ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായില്‍ പോയത്.
രോഗം സ്ഥിതീകരിച്ച 86 കാരി മാങ്ങാനത്തെ വീട്ടിൽ എത്താത്തതിനാൽ ഇത്തരത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് പ്രാഥമിക സൂചനകൾ. എന്നാൽ ഇവരുടെ ഭർത്താവിന് നിലവിൽ രോഗം ഇല്ലെങ്കിലും നിരീക്ഷണത്തിൽ തന്നെ തുടരും. ഇദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ ആയതിനാൽ ഇനിയും പരിശോധനകൾ വേണ്ടി വരും.
കൂടാതെ സാമ്പത്തികമായി മുൻ പന്തിയിൽ നിൽക്കുന്ന കുടുംബ പശ്ചാത്തലം ആണ് ഇവരുടേത്. അതിനാൽ തന്നെ മറ്റുള്ളവരുമായി ഇട പഴകാൻ സാധ്യത തീരെ കുറവാണ്. എന്തായാലും ജില്ലാ ഭരണ കൂടത്തിന്റെ തുടർന്നുള്ള അന്യോഷണ വിവരം കൂടി വരാൻ കാത്തിരിക്കുകയാണ് മാങ്ങാനം നിവാസികൾ.