പിന്നിട്ട നാലു പതിറ്റാണ്ടുകള്‍ ഏട്ടനെന്ന് ലോകം വിളിച്ച നടന വിസ്മയത്തിനു അറുപതാം പിറന്നാൾ. 1960 മെയ് 21 ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരി അമ്മയുടേയും മകനായി ജനിച്ച മോഹൻ ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തില്‍ മലയാളികള്‍ക്ക് മുന്നിലെത്തിയത്.
മലയാള സിനിമ പിന്നിട്ട നാലു പതിറ്റാണ്ടുകള്‍ ഏട്ടനെന്ന് സിനിമാലോകവും വിളിച്ച് ആരാധിച്ച ലാലിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാലോകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
1978ല്‍ മഞ്ഞില്‍ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ നടന്‍ പിന്നിട്ട വഴികളില്‍ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇതിന് പുറമേ… തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സൂപ്പര്‍താരമായി മാറാന്‍ അദ്ദേഹത്തിന് ് സാധിച്ചു. 1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയില്‍ ഇലന്തൂരില്‍ ലാലിന്റെ ജനനം.
മോഹൻലാലിന്‍റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്‍റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്‍റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്‍റെ സഹപാഠികൾ ആയിരുന്നു.
പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ എന്നിവരുമായി ചേര്‍ന്ന് സിനിമാ പ്രവര്‍ത്തനം ആരംഭിച്ചു. അശോക് കുമാര്‍ സംവിധാനം ചെയ്ത ‘തിരനോട്ടം’ ആണ് ആദ്യ ചിത്രം. ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മുഖ്യധാരാ രംഗപ്രവേശം.
ധാരാളം പുരസ്‌കാരങ്ങള്‍ നേടി. കേരളം സ്‌നേഹത്തോടെ ലാലേട്ടന്‍ എന്ന പദവി ചാര്‍ത്തിക്കൊടുത്തു. സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനായ മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്.
ഇന്ത്യൻ സിനിമയിലെ മഹാനടൻ, പകര്‍ന്നാട്ടത്തിന്‍റെ തമ്പുരാന്‍, മലയാള സിനിമയുടെ അഭിമാനം, അഭിനയകുലപതി പത്മശ്രീ ഭരത് മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ…മലയാളക്കര കണ്ട സിനിമാ ദൈവമാണ് ഈ താര രാജാവ്. നൃത്തം, ശൗര്യം, പോലീസ്, പട്ടാളം, സംഗീതജ്ഞൻ, തുടങ്ങി ഏതു കഥാപാത്രത്തിലേക്കും ജീവന്റെ തുടിപ്പ് കയറ്റുന്ന മഹാനായ നടൻ. മോഹൻലാൽ എന്ന നടൻ വഴങ്ങാത്ത ഒരു കഥാ പാത്രവും ഇല്ല.
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ എല്ലാം പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവങ്ങൾ നൽകിയവയാണ്. മലയാളികൾ ഇന്നും മനസിൽ സൂക്ഷിക്കുന്ന ഡയലോഗുകളിലെയും രംഗങ്ങളിലെയും ഏറിയ പങ്കും ഈ കൂട്ടുകെട്ടിലെ സിനികളിൽനിന്നും ഉണ്ടായവയാണ്.
1994ൽ പുറത്തിറങ്ങിയ തേൻമാവിൻ കൊമ്പത്ത് ആവർഷം ഏറ്റവും അധികം കളക്ഷൻ നേടിയ മലയാള സിനിമയായിരുന്നു. രണ്ട് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കി.
1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്‍റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്‍റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ മികച്ച സഹ നടനുള്ള അവാർഡ് ലഭിച്ചു.