കോട്ടയം: കോട്ടയം കീഴുക്കുന്ന് സ്വദേശി ഷാൻ എന്ന യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുൻപിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതി കോട്ടയത്തെ ജില്ലാജയിലിൽ നിന്നും ചാടി രക്ഷപെട്ട വാർത്ത കേരളത്തെ നടുക്കിയിരുന്നു. കോട്ടയം മീനടം സ്വദേശി ബിനുമോനാണ് ജില്ലാ ജയിലിൽ നിന്നും ചാടി രക്ഷപെട്ട ശേഷം പോലീസ് പിടിയിലായത്.
ഈ കൊലപാതകക്കേസിൽ നാലാം പ്രതിയാണ് ബിനുമോൻ. യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ഓടിച്ചത് ബിനുമോനാണ്. ജയിൽ ചാട്ടത്തിനു ശേഷം കോട്ടയം മീനടത്തേ സ്വന്തം വീട്ടിൽ നിന്നാണ് ബിനുമോൻ പിടിയിലായത്. ജയിൽ ചാട്ടത്തിനു പ്രത്യേക കേസ് രെജിസ്റ്റർ ചെയ്യും. ഈ കേസിലും ബിനുമോൻ ഇനിയും വിചാരണാ നേരിടേണ്ടി വരും.
ജയിൽ ചാടാൻ ശ്രെമിക്കുന്ന പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം. പിടിയിലായപ്പോൾ നടത്തിയ ചോദ്യം ചെയ്യലിൽ ബിനുമോൻ ജയിൽ അധികൃതരോട് പറഞ്ഞതിങ്ങനെ. പത്താം ക്ളാസിൽ പഠിക്കുന്ന മകന്റെയും , ഏഴാം ക്ളാസിൽ പഠിക്കുന്ന മകളുടെയും പിതാവാണ് ബിനുമോൻ. വെള്ളിയാഴ്ച ജയിലിലെ ഫോണിൽ മക്കളെ വിളിക്കാൻ ശ്രെമിച്ചിരുന്നു ബിനുമോൻ. എന്നാൽ ഫോണിൽ കിട്ടിയിരുന്നില്ല.
ഈ സങ്കടം കൊണ്ടാണ് താൻ ജയിൽ ചാടാൻ ശ്രെമിച്ചതെന്നാണ് ബിനുമോന്റെ ഭാഷ്യം. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; മക്കളെ കാണാനുള്ള കൊതി കൊണ്ട് ചെയ്തു പോയതാണ് സാർ. ജയിൽ ചാടി വീടിനടുത്തു വരെ എത്തിയെങ്കിലും മക്കളെ കാണുന്നതിന് മുൻപേ ബിനുമോനെ പോലീസ് പിടികൂടുകയായിരുന്നു.
ഇതിനോടകം എട്ടുതവണ ബിനുമോൻ ജാമ്യത്തിനുവേണ്ടി അപേക്ഷിച്ചിരുന്നെവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. അഞ്ചുലക്ഷത്തോളം രൂപ ജാമ്യത്തിനുവേണ്ടി ബിനുമോന്റെ കുടുംബത്തിനു ചിലവായിരുന്നു. ഇതോടെ ബിനുമോന്റെ കുടുംബം വീണ്ടും കടക്കെണിയിലായി.
ജാമ്യം കിട്ടുവാൻ സാധ്യതയില്ലെന്നറിഞ്ഞതോടെയാണ് ജയിൽ ചാടാൻ തീരുമാനിച്ചത്. എന്നാൽ ജയിൽ ചാടി പിടിക്കപ്പെട്ടതോടെ ബിനുമോന്റെ പേരിൽ ഇനി മറ്റൊരു കേസും നിലവിൽ വരും. കൂടാതെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്യും. ഇത് ബിനുമോന് കൂടുതൽ കുരുക്കായി മാറുമെന്നു ഉറപ്പാണ്.
ഓട്ടോഡ്രൈവറായ ബിനുമോൻ ജയിലിൽ ശാന്തശീലനായിരുന്നുവെന്ന് ജയിൽ അധികൃതർ പറയുന്നു. ഷാനിനെ ആക്രമിച്ചതിൽ തനിക്ക് പങ്കില്ലെന്നാണ് ബിനുമോൻ ഇപ്പോഴും സഹതടവുകാരോടും പറഞ്ഞിരിക്കുന്നത്. വീണ്ടും പിടിയിലായി ജയിൽ എത്തിയതിനു ശേഷം ജയിൽ ഉദ്യോഗസ്ഥരോട് ക്ഷമചോദിച്ചു പൊട്ടിക്കരഞ്ഞിരുന്നു ബിനുമോൻ.
മാങ്ങാനത്ത് നടത്തിയ കൊലപാതകം ഇങ്ങനെ;
ജനുവരി പതിനേഴാം തീയതി പുലര്‍ച്ചെയാണ് ഷാൻ എന്ന യുവാവിനെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കേഡി ജോമോനും സംഘവും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെഡി ജോമോനാണ് (40) കൊല നടത്തിയത്.
അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന് വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
മാങ്ങാനം ജയാ കാർമേലിന് സമീപത്തുള്ള പാടശേഖരത്തുവെച്ചാണ് യുവാവിനെ പ്രതികൾ ക്രൂരമായി മർദിച്ച് തല്ലിക്കൊന്നത്. മാങ്ങാനം കളമ്പുകാട്ടുകുന്നിനും, മക്രോണിക്കും, റബ്ബർബോർഡിനും ഇടയിലായ വിജനമായ പാടശേഖരമാണ് ഇത്.
മാങ്ങാനം ജയാ കാർമേലിന്റെ റബ്ബർതോട്ടമാണ് ഈ ഭാഗത്ത്. ചുറ്റും പാടശേഖരമായതിനാൽ ഇവിടെ ആളനക്കം അധികമില്ല. ഈ സ്ഥലത്തിന് സമീപത്താണ് പ്രതിയായ ജോമോൻ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നത് . അതിനാലാണ് കൊലയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുത്തതും. കൊലക്ക് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുൻപിൽ കൊണ്ട് വന്നു മൃതദേഹം ഉപേക്ഷിച്ചു.
യുവാവിനെ കാപ്പിവടികൊണ്ടാണ് മർദിച്ചു അവശനാക്കിയത്. പാടശേഖരത്ത് സമീപവാസിയായ സ്ത്രീ പശുവിനെ കെട്ടാൻ ഉപയോഗിച്ച കാപ്പിവടിയാണ് മർദനത്തിന് വേണ്ടി ലഭിച്ചത്. മർദനം നടക്കുമ്പോൾ യുവാവ് ഓടി രക്ഷപെടാതിരിക്കാൻ യുവാവിന്റെ അടിവസ്ത്രവും, പാന്റും , ബെൽറ്റും ഉൾപ്പെടെ ഊരി കാലിന്റെ അടിയിലേക്ക് മാറ്റിയിട്ടു. കാലിൽ ചങ്ങല ഇടുന്നതുപോലെയുള്ള രീതിയാണ് ഇത്. ഇത്തരത്തിൽ ചെയ്താൽ യുവാവിന് പെട്ടെന്ന് ഓടി രക്ഷപെടാൻ കഴിയില്ല.
യുവാവ് ഓടി രക്ഷപെടാതിരിക്കുവാനാണ് ഇങ്ങനെ ചെയ്തതെന്ന് തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് പറഞ്ഞിരുന്നു. മർദനത്തിനിടെ യുവാവിന്റെ കണ്ണ് ജീവനോടെ കുത്തിപ്പൊട്ടിക്കുകയും ചെയ്തു . യുവാവ് ഓടി രക്ഷപെടാതിരിക്കുവാനാണ് ഇങ്ങനെയും ചെയ്തത്.
ഈ കൊലപാതക കേസില്‍ പ്രധാന പ്രതിയെ സഹായിച്ച ഓട്ടോ ഡ്രൈവറാണ് മീനടം സ്വദേശി ബിനുമോൻ. യുവാവിന്റെ വസ്ത്രങ്ങളും, കൊലയ്ക്ക് ശേഷം ഇവർ മദ്യപിച്ച മദ്യക്കുപ്പികളും പിന്നീട് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഫുഡ്ബോള്‍ കളിക്കാന്‍ പോയ ഷാന്‍ കളി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയില്‍ പ്രതിയും മറ്റു ചിലരും ഓട്ടോയില്‍ വരികയും സൂര്യന് എന്നു പറയുന്ന ഒരാളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തെന്നും ശേഷം അവിടെ നിന്ന് ബഹളം വെച്ചപ്പോള്‍ എല്ലാവരും ഓടി. കാലില്‍ മുറിവായതിനാല്‍ ഓടാന്‍ കഴിയാതിരുന്ന ഷാനെ പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു എന്നാണ് കൂട്ടുകാരുടെ മൊഴി.
അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന് വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു