കോട്ടയം: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റു ജില്ലകളില്‍ ഭാഗികമായാണ് ദൃശ്യമായത്. രാവിലെ 11.15 വരെ ഗ്രഹണം നീളും. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടച്ചു. 11.30ന് തുറക്കും.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. രാവിലെ എട്ടിന് ആരംഭിച്ച ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തി. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. സംസ്ഥാനത്തെല്ലായിടത്തും സൂര്യന്റെ 87–93 ശതമാനം വരെ മറയും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ശാസ്ത്രകുതുകികളും വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം.
മുന്നറിയിപ്പ്: സൂര്യനെ ആരും നേരിട്ടോ അല്ലാതെയോ നോക്കരുത്
കോട്ടയം മാങ്ങാനത്തു നിന്നും കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് പകർത്തിയ ഗ്രഹണ ദൃശ്യങ്ങൾ.