ആലപ്പുഴ: എൻസിപി സംസ്ഥാന പ്രസിഡനറും എംഎൽഎയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ മുൻപ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
ലൈംഗിക വിവാദത്തിൽ കുടുങ്ങി ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ ആദ്യം രാജിവെച്ചതിനെ തുടർന്നുള്ള ഘട്ടത്തിൽ തോമസ് ചാണ്ടിയായിരുന്നു മന്ത്രി. ഗതാഗതമന്ത്രിയായി തുടരുന്ന വേളയിൽ തന്നെ കാൻസർ രോഗം അദ്ദേഹത്തെ കീഴടക്കിയിരുന്നു. മന്ത്രിയായ ഘട്ടത്തിലും ചികിത്സ തേടി തോമസ് ചാണ്ടി അമേരിക്കയ്ക്ക് പറന്നിരുന്നു.
തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് വിവാദവുമായി ബന്ധപ്പെട്ട് സ്ഥാനം ഒഴിഞ്ഞത് മുതൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ആയി തോമസ് ചാണ്ടി സജീവമായിരുന്നു. അമേരിക്കയിലെ ചികിത്സയിൽ സുഖം പ്രാപിക്കുമെന്നുള്ള പ്രതീക്ഷ തോമസ് ചാണ്ടിക്കും എൻസിപി നേതൃത്വത്തിനുമുണ്ടായിരുന്നു. പക്ഷെ സ്ഥിതി ഗുരുതരമാണെന്ന് വിവരങ്ങൾ തോമസ് ചാണ്ടിയുമായി അടുത്ത് ബന്ധമുള്ള നേതാക്കൾ പോലും അറിഞ്ഞില്ല.
കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ രണ്ടു ദിവസമായി തോമസ് ചാണ്ടി വിശ്രമത്തിലായിരുന്നു. ശരീരത്ത് രണ്ടിടങ്ങളിലായാണ് തോമസ് ചാണ്ടിക്ക് കാൻസർ ബാധ വന്നത്. ഇതിൽ ലിവറിലെ കാൻസർ ബാധ സ്ഥിതി ഗുരുതരമാക്കിയിരുന്നു. അഞ്ച് ഇഞ്ചക്ഷൻ കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് അമേരിക്കൻ ഡോക്ടർമാർ അദ്ദേഹത്തിനു മുന്നിലേക്ക് വെച്ചത്. അതിൽ ഒന്നാമത്തെ ഇഞ്ചക്ഷൻ കഴിഞ്ഞിരുന്നു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. എൻ.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ മുൻപ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിൽ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എൻസിപിയിലേക്ക് ചുവടുമാറുകയായിരുന്നു.