ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ 5നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനത്തിൽ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയതിനെ തുടർന്ന് രണ്ടാം ദിനം മുതൽ കേരളത്തിലുൾപ്പടെ ഷോകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷനുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് ചിത്രം നേടിയെന്നാണ് പുതിയ റിപ്പോർട്ട്.
അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ തിയറ്ററുകളിൽ എത്തിക്കുന്നത്. സെപ്റ്റംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഹിന്ദി ട്രെയ്‍ലറും അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറിനും പുറമെ രശ്മിക മന്ദാനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രം നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ‘സീതാ രാമം’ നിര്‍മ്മിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.