ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു.
ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട നടപടിയിൽ ഒൻപത് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിൽ സൈന്യം പ്രതികരിച്ചു.
അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണമുണ്ടായതിന്റെ പതിനാലാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി