കോട്ടയം: മാങ്ങാനത്ത് ഒരു വീട്ടിലെ രണ്ടു പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. മാങ്ങാനം കളമ്പുകാട്ട് കുന്ന് ഭാഗത്തെ ഒരു വീട്ടിലെ സഹോദരങ്ങളായ രണ്ടു യുവാക്കൾക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരെ ചികിത്സക്കായി മാറ്റിയിരിക്കുകയാണ്.
നിരവധി വീടുകൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് മാങ്ങാനം കളമ്പുകാട്ട് കുന്ന് ഭാഗം. കൂടാതെ യുവാക്കൾ രണ്ടു പേരും നിരവധി പേരുമായി സമ്പർക്കം പുലർത്തിയവരാണെന്നു സൂചനയുണ്ട്. ആയതിനാൽ തന്നെ ആശങ്കയോടെയാണ് നാട്ടുകാർ ഇതിനെ കാണുന്നത്.
ഇവർ സമീപത്തുള്ള ഒരു പാസ്റ്ററുടെ ഭവനത്തിൽ പ്രാർത്ഥനക്കു പോയിരുന്നതായും പറയപ്പെടുന്നു. എന്നാൽ ഈ കാര്യത്തിൽ ചില അവ്യക്തതകളുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂടിയുള്ള പ്രാത്ഥനയോഗങ്ങൾക്ക് വിലക്കുണ്ടങ്കിലും, മിക്കയിടങ്ങളിലും കുറച്ച് ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തി വരാറുണ്ട്.
ഇത്തരത്തിൽ നടത്തുന്ന യോഗങ്ങൾ കോവിഡ് വ്യാപനം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും, ഇത് വിലക്കെടുക്കാതെ മിക്കയിടങ്ങളിലും ആളുകൾ കൂടി വരുന്ന പ്രവണത കണ്ടു വരുന്നുണ്ട്.
ഇത്തരത്തിൽ മുന്നറിയിപ്പ് അവഗണിച്ച് ആളുകൾ കൂടുന്നത് ഗുരുതരമായ രോഗ വ്യാപനത്തിന് കാരണമായേക്കുവാൻ സാധ്യതയുണ്ട്.