തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.
പാലക്കാട് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടവും പ്രത്യേക നടപടികൾ എടുത്തിട്ടുണ്ട്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 58 കാരനാണ് നിപയ്ക്ക് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. മരിച്ചയാളുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ കണ്ടൈയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിലെ പ്രത്യേക നിയന്ത്രണങ്ങൾ
1. പൊതുജനങ്ങൾ കൂട്ടം ചേർന്ന് നിൽക്കുവാൻ പാടുള്ളതല്ല.
2. കണ്ടെയ്ൻമെൻ്റ് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
3.കണ്ടെയ്ൻമെൻ്റ് സോണുകളിൽ ട്യൂഷൻ സെന്ററുകൾ, അംഗനവാടികൾ, മദ്രസകൾ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുവാൻ പാടുള്ളതല്ല. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്നതാണ്. ഓൺലൈൻ മുഖേന
4. പ്രദേശവാസികൾ പൊതുജനങ്ങളുടെ നിയന്ത്രിക്കേണ്ടതാണ്. അല്ലാതെ പുറമെ നിന്നും വരുന്ന പ്രവേശനം കർശനമായും
5. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൌസ് ഓഫീസറേയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കേണ്ടതാണ്.
വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്
പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തി. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വ്യക്തിയുടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. മരണമടഞ്ഞ 57 വയസ്സുള്ള വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 46 പേരെ കണ്ടെത്തിയിട്ടുണ്ട് . മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസ് കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിലവിൽ 3 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ആകെ 4 കേസും . ഈ പശ്ചാത്തലത്തില്‍ പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി










Manna Matrimony.Com
Thalikettu.Com







