കോവിഡ്‌ ബാധിച്ച്‌ മരിച്ച അന്തേവാസികൾക്ക് മൃതദേഹം ദഹിപ്പിക്കാനുള്ള സ്ഥലം വിട്ട് നൽകി പാസ്റ്റർ പ്രിൻസ്‌ റാന്നി

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിൽ ഇന്നലെരാത്രി 9 മണിയോടെ കോവിഡ് ബാധിച്ച് മരിച്ച ദിവ്യകാരുണ്യ ആശ്രമം അന്തേവാസി ശ്രീകുമാറിന്റെ മൃതദേഹം ദഹിപ്പിക്കുവാൻ സ്ഥലമൊരുക്കി പാസ്റ്റർ പ്രിൻസ് തോമസ്.

അന്തേവാസികളുടെ മരണശേഷം റാന്നിയിലെ ദിവ്യകാരുണ്യ ആശ്രമം നടത്തിപ്പുകാരനായ ജോസഫ് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറിനെ വിവരം അറിയിക്കുകയും പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംസ്കാരം നടത്താനുള്ള സ്ഥലം അന്യോഷിച്ചു വരുന്നതിനിടെ പാസ്റ്റർ പ്രിൻസ് തോമസ് സ്ഥലം വിട്ടു നൽകുവാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.


മോർച്ചറി ലഭ്യത ഇല്ലാത്ത കാരണം രാത്രിയിൽ തന്നെ ഗ്യാസ് ഫർണസ് വഴി സംസ്കാരം നടത്തുന്ന ആളിനെ വിളിച്ച് സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുമായിരുന്നു.

പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ ശവസംസ്‌കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകി.

റാന്നിപോലീസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ്, റാന്നി പോലീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വക്കേറ്റ് സാംജി ഇടമുറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഉദയൻ , റാന്നി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ എന്നിവർ മൃതദേഹം സംസ്കരിക്കുവാനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

പവ്വർവിഷൻ ടിവിയിൽ ഞായറാഴ്ചത്തെ ഓൺലൈൻ സഭായോഗത്തിനു നേതൃത്വം കൊടുക്കുന്നയാളാണ് പാസ്റ്റർ പ്രിൻസ് തോമസ്.

Exit mobile version