ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടു

ശ്രീലങ്കയില്‍ ഇന്നു മുതല്‍ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകര്‍. അതിനിടെ, ശ്രീലങ്കയില്‍ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗേയുടെ നിര്‍ദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധന വില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.

അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പില്‍ എംപി മാര്‍ക്ക് സ്വതന്ത്ര വോട്ടവകാശത്തിന് അവസരമൊരുക്കുമെന്ന് റനില്‍ വിക്രമസിംഗേ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എം പിമാരെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിക്കും വിക്രമസിംഗേ നിര്‍ദേശം നല്‍കി. ജനകീയ പ്രക്ഷോഭത്തിനിടെ വീടുകള്‍ തകര്‍ക്കപ്പെട്ട ഭരണകക്ഷി എം പിമാര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും വിക്രമസിംഗേ വ്യക്തമാക്കി.

എംപിമാരെ ഫോണില്‍ ബന്ധപ്പെട്ടാണ് ആക്റ്റിംഗ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അതേസമയം, റെനില്‍ വിക്രമ സിംഗേക്കെതിരെ കടുത്ത നിലപാടിലാണ് പ്രക്ഷോഭകര്‍. നാട്ടുകാര്‍ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.

 

Exit mobile version