ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഇസ്രയേല്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി ഇസ്രയേല്‍. ഭീകരര്‍ക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേല്‍ അറിയിച്ചു.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ തിരിച്ചടികളില്‍ ഒന്നായി മാറുകയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഒരേസമയം, ഒരു രാത്രിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. കൊടുംഭീകര സംഘടനകളായ ജെയ്‌ഷെ ഇ മൊഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തുകഴിഞ്ഞു. കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ക്ക് അടിയന്തര സാഹചര്യം നേരിടാനും നിര്‍ദേശമുണ്ട്. തിരിച്ചടിക്ക് പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങിയിട്ടുണ്ട്

Exit mobile version