ആറു വയസ്സുകാരനെ കുളത്തിൽ തള്ളിയിട്ട് കൊന്നത് പ്രകൃതിവിരുദ്ധ പീഡനം തടഞ്ഞപ്പോൾ, പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം

തൃശൂര്‍: തൃശൂരിൽ ആറു വയസ്സുകാരനെ അയൽവാസി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. മാളയ്ക്ക് സമീപം കുഴൂരില്‍ ആണ് സംഭവം.

കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. അയല്‍വാസി കൂടിയായ ജോജോയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്ത് ജോജോ എത്തുകയും, കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു.

ഇതോടെ പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി വീടിനടുത്തുള്ള കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. മരണം ഉറപ്പാക്കാനായി വെള്ളത്തില്‍ മുക്കിപ്പിടിക്കുകയും ചെയ്തു.

പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, ബോര്‍സ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു

Exit mobile version