തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി; മത്സര ചിത്രം തെളിയുന്നു

തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിക്കാന്‍ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. മേയര്‍ സ്ഥാനാര്‍ത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ മത്സരിക്കുക. മിഷന്‍ 28 പ്ലസ് എന്ന മുദ്രാവാക്യമുയര്‍ത്തി കോര്‍പ്പറേഷനില്‍ മത്സരിക്കാനൊരുങ്ങുന്ന എന്‍.ഡി.എ ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 36 ഡിവിഷനുകളിലും ഇതിനോടകം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പന്ത്രണ്ട് ഡിവിഷനുകളിലേക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ 48 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.

ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന നേതാവിനെ തന്നെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയുള്ള നീക്കം. നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങരയില്‍ നിന്നുമാണ് ബി ഗോപലകൃഷ്ണന്‍ മത്സരിക്കുക.

ഇനി ബി.ഡി.ജെ.എസിന്റെ ഏഴ് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എല്‍.ഡി.എഫ് കോര്‍പ്പറേഷനിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ രണ്ടാം പട്ടിക കൂടി വരുന്നതോടെ മത്സര ചിത്രം തെളിയും.

 

Exit mobile version