കൊച്ചി: രഹന ഫാത്തിമയെ പിരിച്ച് വിട്ടതിൽ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം. രഹനയുടെ ഫാൻസ് ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധവുമായി രംഗത്ത് ഉള്ളത്. ജോലിയിൽ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടത് രാഷ്ട്രീയ പകപോക്കലെന്നാണ് രഹ്ന ഫാത്തിമ അറിയിക്കുന്നത്.
ശബരിമല വിധിയെ തുടർന്ന് അയ്യപ്പ ഭക്ത വേഷം ധരിച്ച് ഹിന്ദുത്വത്തെ അപമാനിച്ചെന്ന ആരോപണവും ഉയർത്തി ഹിന്ദു സംഘടനകൾ നേരത്തെ മുതലേ രംഗത്ത് വന്നിരുന്നു. എന്നാൽ രഹന ശബരിമല കയറിയത് ബി എസ എൻ എല്ലിന് എന്ത് തൊഴിൽ നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് രഹനയുടെ ഫാൻസുകാർ ചോദിക്കുന്നത്.
രഹന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിലേക്ക് പോയതെന്നും, കോടതി വിധി അനുസരിച്ച രഹനയെ പിരിച്ച് വിട്ടത് ശരിയായ നടപടി അല്ലെന്നുമാണ് ഫാൻസുകാരുടെ വാദം. എന്നാൽ രഹനയെ പിരിച്ച് വിട്ടത് ആഘോഷമാക്കുകയാണ് ഹിന്ദു അനുഭാവികൾ .
ബിഎസ്എൻഎൽ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകിയെന്ന് എഫ് ബി പോസ്റ്റിലൂടെ രഹ്ന തന്നെയാണ് അറിയിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന അച്ചടക്ക സമിതിയുടെ കണ്ടെത്തലിനെ തുടർന്ന് നിർബന്ധിത പിരിച്ചുവിടൽ നടപടി സ്വീകരിക്കുകയായിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമല കയറാൻ രഹ്ന നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹ്ന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹ്ന പോസ്റ്റിൽ കുറിക്കുന്നു. നിയമ പോരാട്ടം തുടരുമെന്ന് തന്നെയാണ് രഹനയുടെ തീരുമാനം.
