ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് പ്രഥമ പരിഗണന നല്‍കിയത്. ഏഴ് സര്‍വീസുകളാണ് അനുവദിച്ചത്. അസമില്‍ നിന്ന് രണ്ടു സര്‍വീസുകളും നടത്തും. ഈ ട്രെയിനുകള്‍ യാത്രമധ്യേ ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.

കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില്‍ നിന്ന് നാഗര്‍കോവില്‍,തിരുച്ചിറപ്പള്ളി, ബംഗളുരു, മുംബൈ, താംബരം, ബനാറസ്, ഡല്‍ഹി എന്നിവടങ്ങിലേക്കാണ് സര്‍വീസുകള്‍. അസമിലെ ഗുവഹാത്തിയില്‍ നിന്ന് റോഹ്തക്, ലഖ്‌നൗ എന്നിവിടങ്ങിലേക്കാണ് സര്‍വീസ്. അമൃത് ഭാരത് എക്‌സ്പ്രസിലെ എല്ലാ കോച്ചുകളും നോണ്‍ എസിയാണ്

അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

9 അമൃത് ഭാരത് ട്രെയിനുകള്‍
ഗുവാഹത്തി (കാമാഖ്യ) – റോഹ്തക്

ദിബ്രുഗഡ് – ലഖ്നൗ (ഗോമതി നഗര്‍) ്

ന്യൂ ജല്‍പായ്ഗുരി – നാഗര്‍കോവില്‍

ന്യൂ ജല്‍പായ്ഗുരി – തിരുച്ചിറപ്പള്ളി

അലിപുര്‍ദുവാര്‍ – എസ്.എം.വി.ടി ബെംഗളൂരു

അലിപുര്‍ദുവാര്‍ – മുംബൈ (പന്‍വേല്‍)

കൊല്‍ക്കത്ത (സന്ത്രാഗച്ചി) – താംബരം

കൊല്‍ക്കത്ത (ഹൗറ) – ആനന്ദ് വിഹാര്‍ ടെര്‍മിനല്‍

കൊല്‍ക്കത്ത (സീല്‍ദ) – ബനാറസ്

Exit mobile version