അഗ്‌നിപഥ് പ്രതിഷേധം; 2000 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് റെയില്‍വേ; ട്രെയിന്‍ ഗതാഗതം താറുമാറായി

അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ താറുമാറായി ട്രെയിന്‍ ഗതാഗതം. 369 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചതായി റെയില്‍വേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയില്‍വേയുടെ കണക്കു കൂട്ടല്‍.

പ്രക്ഷോഭത്തെത്തുടര്‍ന്ന് 369 ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. ഇതില്‍ 210 മെയില്‍/ എക്സ്പ്രസും 159 ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. വ്യാപകപ്രതിഷേധം നടന്ന ഉത്തര്‍പ്രദേശ് ,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ ബാധിച്ചു .

ബിഹാറില്‍ തടസ്സപ്പെട്ട ഗതാഗതം ഇന്ന് വൈകിട്ട് നാലുമണിയോടെ പുനസ്ഥാപിക്കുമെന് അധികൃതര്‍ അറിയിച്ചു. 60 കോച്ചുകളും 11 എഞ്ചിനുകളും പ്രതിഷേധക്കാര്‍ കത്തിച്ചു ബീഹാറില്‍ മാത്രം റെയില്‍വേ ക്ക് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാജ്യത്താകെ 2000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റെയില്‍വേയുടെ പ്രാഥമിക കണക്ക്. സംസ്ഥാനങ്ങളില്‍ ആകെ പ്രതിഷേധം ആളിപ്പടരുന്നു സാഹചര്യത്തില്‍ റെയില്‍വേയുടെ കണക്കനുസരിച്ച് 60 കോടിയിലധികം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷന്‍ കൊള്ളയടിച്ചതും, ട്രാക്കുകളില്‍ കേടുപാടുകള്‍ സംഭവിച്ചത് റെയില്‍വേ നാശനഷ്ടം കണക്കാക്കുകയാണ്.

റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത് പ്രകാരം ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്റിന് 80 ലക്ഷം രൂപയും സ്ലീപ്പര്‍ കോച്ചിനെ 1.25 രണ്ടു കോടി രൂപ, എ സി കോച്ചിന് 3.5 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. 12 കോച്ചുകള്‍ ഉള്ള തീവണ്ടിക്ക് 40 കോടി രൂപയും 24 കോച്ചുകള്‍ ഉള്ള തീവണ്ടിക്ക് 70 കോടി രൂപയും ചിലവ് വരും.

 

Exit mobile version