25,000 വോട്ടിന് ജയിക്കാനുള്ള ശക്തി തൃക്കാക്കരയിലില്ല; സിപിഐഎമ്മിന്റേയും ബിജെപിയുടേയും ട്വന്റി20യുടേയും വോട്ട് കിട്ടി, എല്‍ഡിഎഫിന് ആഘാതം ഇനിയും ഉണ്ടാകുമെന്ന് വിഡി സതീഷന്‍

ജനവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് ഇടത് പക്ഷത്തോട് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവികാരം മനസ്സിലാക്കാതെയാണ് മുന്നോട്ട് പോകാന്‍ അവര്‍ ഇനിയും കരുതുന്നതെങ്കില്‍ തൃക്കാക്കരയിലേതു പോലുള്ള ആഘാതം ഇനിയും എല്‍ഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ഇതെല്ലാം മനസ്സിലാക്കി നന്നാവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെ വോട്ടും കിട്ടിക്കാണും. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ടെല്ലോ. സിപിഐഎം വോട്ട് കിട്ടിയതിന്റെ തെളിവ് തരാം. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ട്, ബിജെപിയുടെ വോട്ട് കിട്ടിയിട്ടുണ്ട്, കഴിഞ്ഞ പ്രവാശ്യം ട്വന്റി ട്വന്റിക്ക് ചെയ്ത വോട്ട് കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ 25,000 വോട്ടിന് ജയിക്കുമോ. 25,000 വോട്ടിന് ജയിക്കാനുള്ള ശക്തിയൊന്നും ആ മണ്ഡലത്തില്‍ ഞങ്ങള്‍ക്കില്ല, വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യുഡിഎഫ് പ്രവര്‍ത്തനത്തിനും തൃക്കാക്കര വിജയം കൂടുതല്‍ ഊര്‍ജ്ജം പകരും. കൂടുതല്‍ ശ്രദ്ധയോടുകൂടി, ചിട്ടയോടു കൂടി, ഭംഗിയാക്കി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകും. സര്‍ക്കാരിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ജനകീയമായ ഏത് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയാലും ഞങ്ങല്‍ കൂടെയുണ്ടാകും. ജനവിരുദ്ധമായ കെ റെയിലുപോലെ ഏത് പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ട് പോയാലും അതിനെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കും. ആ ഉറച്ച നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്.

സാമൂഹികാന്തരീക്ഷം കലുഷിതമാണ്. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഒരു സാഹചര്യം കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറണം. എല്ലാ വര്‍ഗീയ ശക്തികളേയും ഓരേപോലെ നേരിടാനുള്ള കരുത്ത് സര്‍ക്കാര്‍ കാണിക്കണം. സര്‍ക്കാരിന്റെ ദൗര്‍ബല്യത്തിന്റെ മറവിലാണ് ഇത്തരം ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നത്. അവരെ ചെറുക്കാന്‍ യുഡിഎഫ് മുന്‍ നിരയില്‍ ഉണ്ടാവും.

 

Exit mobile version