കലാശക്കൊട്ടിന് തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ എത്താനാകില്ല; പി.സി ജോര്‍ജ് ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്

വിദ്വേഷ പ്രസംഗക്കേസില്‍ ഞായാറാഴ്ച തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് പൊലീസ് നോട്ടീസ്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ രാവിലെ 11 ന് പൊലീസിനു മുമ്പാകെ ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജിയാണ് പി.സി ജോര്‍ജിന് നോട്ടീസ് അയച്ചത്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയുമെന്ന് ജോര്‍ജ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ജോര്‍ജിന് പൊലീസ് നോട്ടീസ്.

കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു. നാളെ പൊലീസിനു മുമ്പാകെ ഹാജരാകേണ്ടതിനാല്‍ പി.സിക്ക് തൃക്കാക്കരിയില്‍ പോകാനാവില്ല. അത് തടയുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് പി.സി ജോര്‍ജ് അനുകൂലികളുടെ വാദം.

അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

 

Exit mobile version