പിസി ജോര്‍ജ് ഇന്ന് ജയിലില്‍ തന്നെ; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി, സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്ന് കോടതി

വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം തേടിയുള്ള പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി ഹൈക്കോടതി. പി സി ജോര്‍ജ് ജയിലില്‍ തുടരും. കേസ് നാളെ ഒരുമിച്ച് പരിഗണയ്ക്കാമെന്ന് കോടതി അറിയിച്ചു. സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്ന് കോടതി അറിയിച്ചു.

പി സി ജോര്‍ജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലില്‍ തുടരും. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്ന് കോടതി ആരാഞ്ഞു.

പൊലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

Exit mobile version