സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്; അതിജീവിതയുടെ നീതിക്ക് വേണ്ടി നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും അതുകൊണ്ടാണ്; സ്ത്രീവിരുദ്ധ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ തൃക്കാക്കര ഇലക്ഷനില്‍ വിധി എഴുത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്

സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള്‍ അപമാനിതയായാല്‍ അവള്‍ക്ക് നീതി കിട്ടണം. അത് കൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാന്‍ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. പിടി അതിജീവിതക്ക് വേണ്ടി നിലപാട് എടുത്തയാളാണ്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. കുറ്റവാളികള്‍ ആരാണന്ന് കണ്ടെത്തപ്പെടണം. തെറ്റുകാര്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി എല്ലാ പിന്തുണയും അതിജീവിതക്ക് നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.

സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ല. പല കാര്യങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്. മഞ്ഞക്കുറ്റി അടിക്കുമ്പോള്‍ വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ ഞ്യായം കണ്ടെത്താന്‍ പറ്റാത്ത സര്‍ക്കാരാണ് ഇത്. സ്ത്രീ കള്‍ക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല സ്ത്രീവിരുദ്ധ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ തൃക്കാക്കര ഇലക്ഷനില്‍ വിധി എഴുത്ത് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇത് കേവലം ഒരു തിരഞ്ഞെടുപ്പിന്റെ മാത്രം വിഷയമല്ല. എന്റെ നിലപാട് സ്ത്രീപക്ഷമാണ്. ഞാന്‍ പെണ്‍കുട്ടികളുടെ കൂടെയാണ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും എന്റെ നിലപാട്.

ഈ കേസില്‍ എനിക്ക് മുമ്പേ സംശയമുണ്ട്. പിടിയുടെ മൊഴി എടുക്കുമ്പോഴേ പിടി എന്നോട് പറഞ്ഞിട്ടുണ്ട് ആ പെണ്‍കുട്ടിക്ക് സത്യസന്ധമായ നീതി ലഭിക്കുമെന്ന് സംശയമുണ്ടെന്ന്. അത് തന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. തീര്‍ച്ചയായും നീതി കിട്ടണം. അതിജീവിതയുടെ കൂടെ ഞാനും ഉണ്ട്.

 

Exit mobile version