പോക്‌സോ കേസില്‍ തന്നെ കുടുക്കിയത് എം.എല്‍.എയുടെ ഭാര്യയും പരാതിക്കാരിയും ചേര്‍ന്ന്; ആറ് പേരുടെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്‌സോ കേസെന്ന് അഞ്ജലി

 

നമ്പര്‍ 18 പോക്സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്‌സോ കേസെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉള്‍പ്പെടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. താന്‍ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയമാണ് പരാതിക്കാരിക്ക്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി ഉയര്‍ത്തുന്നത്.

തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്‌ലോഗറും എം.എല്‍.എയുടെ ഭാര്യയും ചേര്‍ന്നാണെന്നും അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍.

Exit mobile version