യുപിയില്‍ യോഗിയും, അഖിലേഷും മുന്നില്‍; പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് പിന്നില്‍; നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ സ്റ്റാറുകള്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ കുതിപ്പ് ഇങ്ങനെ

 

വിവിധ പാര്‍ട്ടികളിലെ ദേശീയ നേതാക്കള്‍ അണിനിരക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ സ്റ്റാറുകള്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ ഓരോ നേതാക്കളുടേയും പ്രകടനം അറിയാനുള്ള ആകാംക്ഷയിലാണ് ജനം.

അദ്യ ഫല സൂചനകള്‍ പ്രകാരം യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു പിന്നിലാണ്. ജസ്വന്ത് നഗറില്‍ സമാജ് വാദി പാര്‍ട്ടിയുടെ ശിവപാല്‍ യാദവ് മുന്നിട്ട് നില്‍ക്കുന്നു. കര്‍ഹല്‍ എസ്പി നേതാവ് അഖിലേഷ് യാദവ് മൂവായിരം വോട്ടിന് മുന്നിലാണ്.

പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയില്‍ അമരീന്ദര്‍ സിംഗ് പിന്നിലാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പിന്നിലാണ്. ഗോവയില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് നേരിയ ലീഡുണ്ട്. തൊട്ടു പിന്നില്‍ ബിജെപിയാണ്.

ഉത്തരാഖണ്ഡില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി 30 സീറ്റിലും കോണ്‍ഗ്രസ് 28 സീറ്റിലുമാണ് മുന്നേറുന്നത്.

 

Exit mobile version