കര്‍ണാടകയിലെ കൂടുതല്‍ കോളേജുകളില്‍ ഹിജാബ് നിരോധിക്കാന്‍ നീക്കം

 

 

കര്‍ണാടകയിലെ കൂടുതല്‍ കോളേജുകളില്‍ ഹിജാബ് നിരോധിക്കാന്‍ നീക്കം. കുന്താപുര്‍ ഗവ. പി.യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഇന്നലെയും തടഞ്ഞു. കോളേജില്‍ പ്രതിഷേധം ശക്തമാകുകയാണ്.

പര്‍ദ്ദ ധരിച്ച വിദ്യാര്‍ഥികള്‍ കോളേജില്‍ കയറാതിരിക്കാന്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രധാന കവാടം അടച്ച് പൂട്ടിയ കുന്താപുര്‍ ഗവ. പി.യു കോളേജില്‍ വെള്ളിയാഴ്ചയും വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചെത്തി. ഇവരെ അധികൃതര്‍ ബലം പ്രയോഗിച്ച് കോളേജ് കോമ്പൗണ്ടില്‍ നിന്നും പുറത്താക്കി. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇതേസമയം കാവി ഷാള്‍ കഴുത്തിലിട്ട് ജയ് ശ്രീറാം മുദ്രാവാക്യവുമായി സംഘ്പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പ്രകടനം പ്രധാന കവാടത്തിലെത്തിയത് സംഘര്‍ഷ അന്തരീക്ഷമുണ്ടാക്കി. ബൈന്തൂര്‍ ഗവ. പി. യു കോളേജിലും സംഘ് പരിപാര്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ ഹിജാബിനെതിരെ രംഗത്തെത്തി.

കാവി ഷാള്‍ ധരിച്ച് ക്ലാസിലെത്തിയായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. പി.യു കോളേജിലായിരുന്നു ആദ്യമായി ഹിജാബ് നിരോധിച്ചത്. കര്‍ണാടകയിലെ കൂടുതല്‍ കോളേജുകളില്‍ ഹിജാബിനെതിരെ രംഗത്തു വരാനാണ് സംഘ് പരിവാര്‍ സംഘടനകളുടെ തീരുമാനം.

 

Exit mobile version