ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്, ടിനിയേക്കാള്‍ രമേശ് പിഷാരടിയോടാണ് ദേഷ്യം; നാണ്‍,പ്രിത്തിരാജ് വിഷയത്തില്‍ പ്രതികരിച്ച് ബാല

നാണ്, പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലെമന്‍ ടീ എന്ന ഡയലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന്‍ ബാലയെക്കുറിച്ചുള്ള ടിനി ടോമിന്റെയും രമേശ് പിഷാരടിയുടെയും വീഡിയോയിലെ ഒരു ഭാഗമായിരുന്നു ഈ ഡയലോഗ്.

2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹിറ്റ് ലിസ്റ്റ്’. ഈ സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളും തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിലൂടെ ടിനി പങ്കുവച്ചിരുന്നു.

ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ ഈ ഡയലോഗ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നിരവധി ട്രോളുകളായിരുന്നു ഈ ഡയലോഗുമായി ബന്ധപ്പെട്ട് എത്തിയത്.

ഇപ്പോഴിത ഈ ഡയലോഗിന്റെ പേരില്‍ ഉയരുന്ന സോഷ്യല്‍ മീഡിയ ട്രോളുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബാല. ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം കുളമാക്കിയെന്നുമാണ് ബാലയുടെ രസകരമായ പ്രതികരണം.

റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഇത് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ലെമന്‍ ടീ എന്നായിരിക്കും.

അതിനേക്കാളും നല്ലത് ചെന്നൈയിലിരിക്കുന്നതാണ് എന്നത് കൊണ്ട് ഞാന്‍ തിരിച്ചെത്തി. എന്റെ ഓണം നശിപ്പിച്ച ടിനി ടോമുക്ക് വളരെ വളരെ വളരെ നന്ദി എന്നാണ് ബാല പറഞ്ഞത്.ടിനിയേക്കാള്‍ രമേശ് പിഷാരടിയോടാണ് ദേഷ്യമെന്നും ബാല പറയുന്നു.

എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല’ എന്നും നടന്‍ തമാശ രൂപേണ പറഞ്ഞു. അതേസമയം തന്നെ മികച്ച രീതിയിലാണ് ടിനി ടോം അനുകരിച്ചതെന്നും അതൊരു ഭാഗ്യമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

Exit mobile version