ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം പിടിച്ച് മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍, ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചര്‍

 

 

മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും സംവിധാനം ചെയ്ത ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്റി ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചു. ഓസ്‌കാര്‍ ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ നിന്ന് 15 ചിത്രങ്ങളില്‍ നിന്ന് നോമിനേഷനിലേക്ക് തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് റൈറ്റിങ് വിത്ത് ഫയര്‍. ബെസ്റ്റ് ഡോക്യുമെന്റി ഫീച്ചര്‍ വിഭാഗത്തിലേക്കാണ് ഈ ഡോക്യുമെന്ററി തെരഞ്ഞെടുത്തത്.

ദളിത് വനിതകള്‍ മാധ്യമ പ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദു പത്രത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ‘വാര്‍ത്തകളുടെ തിരമാല’ എന്നാണ് ഖബര്‍ ലഹാരിയ എന്നതിന്റെ അര്‍ഥം. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 620 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശ് അതിര്‍ത്തിയിലുള്ള ബന്‍ഡ ജില്ലയിലെ ഒരു ഡിജിറ്റല്‍ പത്രമാണിത്. 2002 ല്‍ ആരംഭിച്ച പത്രത്തിന് എട്ട് എഡിഷനുകളിലായി 80,000 ത്തിലേറെ വായനക്കാരുണ്ടായിരുന്നു.

പിന്നീട് ഈ പത്രം ഡിജിറ്റല്‍ രൂപത്തിലാക്കുകയായിരുന്നു. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ ഈ ഡോക്യുമെന്ററിക്ക് കിട്ടിയിട്ടുണ്ട്. 2021 ജനുവരിയില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് ഡോക്യുമെന്ററി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ചൊവ്വാഴ്ച വൈകുന്നേരമാണ് 94-ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ട്രേസി എല്ലിസ് റോസും ലെസ്ലി ജോര്‍ദാനും ചേര്‍ന്നാണ് 23 വിഭാഗങ്ങളിലായി നോമിനേഷന്‍ പ്രഖ്യാപനം നടത്തിയത്.

 

Exit mobile version